മലയാളികളുടെ ഗൾഫ് കുടിയേറ്റം ശക്തമായ കാലഘട്ടം മുതൽ തന്നെ കുവൈറ്റും മലയാളികൾക്ക് സ്വപ്നഭൂമിയായ ഒരു പ്രവാസ കേന്ദ്രമായിരുന്നു. 1980കളിൽ കുവൈറ്റിൽ പ്രവാസികളായി എത്തിയ മലയാളികളുടെ ഇടയിൽ മൂന്ന് റീത്തുകളിലും പെട്ട കത്തോലിക്കർ ഉണ്ടായിരുന്നു. ഒരു മലയാളി വൈദികന്റെ കീഴിൽ എല്ലാവരും ഒരുമയോടെ, മാസത്തിലൊരിക്കൽ ഉള്ള മലയാളം കുർബാനയും, എല്ലാ ആഴ്ചകളിലുമുള്ള കരിസ്മാറ്റിക് പ്രാർത്ഥനകളും, മലയാളി കത്തോലിക്കർ എന്നുള്ള ഒരൊറ്റ ബാന്നറിന് കീഴിൽ എല്ലാവരും അണിനിരന്ന നാളുകൾ. എങ്കിലും കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ചു പല പ്രാർത്ഥന ഗ്രൂപ്പുകളുടെ കീഴിലേക്ക് മാറിപ്പോയ നിരവധി കുടുംബങ്ങളും ഉണ്ടായിരുന്നു.
1990 ആഗസ്ത് മാസം രണ്ടാം തീയതി വളരെ അപ്രതീക്ഷിതമായി ഇറാക്ക് കുവൈറ്റ് ആക്രമിച്ചു. ഇറാഖിന്റെ കുവൈറ്റ് അധിനിവേശം ഉയർത്തിയ കൊടുംകാറ്റിൽ പ്രവാസ സ്വപ്‌നങ്ങൾക്കുമേൽ കരിനിഴൽ വീണ ഒരു സമൂഹമായി അവർ മാറി.
ജീവൻ മാത്രം കയ്യിൽ പിടിച്ചു അഭയാര്ഥികളെപ്പോലെ സ്വന്തം നാട്ടിൽ എത്തിയപ്പോൾ അനുഭവിക്കേണ്ടി വന്ന അവഗണ, അന്യഥാ ബോധം,തങ്ങളുടെ മക്കൾ നാട്ടിലെ സംസ്കാരവും ആരാധനാ രീതികളും ഒന്നും പൊരുത്തപ്പെടാതെ നിലവിളിക്കുന്നത് കണ്ട മാതാപിതാപിതാക്കളുടെ വ്യസനം, സ്വന്തം ഭവനത്തിൽ പരദേശി ആയി മാറിയ ദുരനുഭവം…
1991 ഫെബ്രുവരി 25: ഇറാഖി അധിനിവേശത്തിൽ നിന്ന് കുവൈറ്റ് സ്വതന്ത്രമായി. ഒരു ദുസ്സ്വപനം പോലെ കഴിഞ്ഞ സംഭവത്തെ മറക്കുവാനും, തകർന്നടിഞ്ഞ സാമ്പത്തിക രംഗം പണിതുയർത്തുവാനായും, നശിപ്പിക്കപ്പെട്ട സൗകര്യങ്ങൾ ആധുനിക വൽക്കരിച്ചു പുനഃസ്ഥാപിക്കുവാനായും വലിയ അധ്വാനവും നിക്ഷേപവും വേണ്ടി വന്നു, ഒപ്പം പ്രവാസികൾക്കായി നിരവധി ജോലി സാധ്യതകളും ഉയർന്നു വന്നു.. ഇപ്പോൾ നമ്മൾ കാണുന്ന കുവൈറ്റിലെ ജീവിതത്തിന്റെ തുടക്കം ആയിരുന്നു അത്. നേരത്തെ ഇവിടെ ഉണ്ടായിരുന്നവർ കൂടാതെ നിരവധി ചെറുപ്പക്കാരും പ്രതീക്ഷയോടെ കുവൈറ്റിലേക്ക് പ്രവാസികളായി എത്തി ചേർന്നു. 1993-94 ആയപ്പൊളേക്കും മലയാളികളായ പ്രവാസികളുടെ എണ്ണം മുൻപു- ണ്ടായിരുന്നതിന്റെ പല മടങ്ങായി വർധിച്ചു.
അധിനിവേശത്തിനു ശേഷം തിരിച്ചെത്തിയ പ്രവാസികളുടെ ഉള്ളിൽ തങ്ങൾ നാട്ടിൽ അനുഭവിച്ച ദുരിതങ്ങൾ ഒരു നെരിപ്പോടായി നീറിക്കൊണ്ട് ഇരുന്നു. യുദ്ധത്തിന് മുൻപ് ഇല്ലാതിരുന്ന സഭാപരവും സാമൂഹികവുമായ ചില തിരിച്ചറിവുകൾ വിശ്വാസികൾക്കു ലഭിച്ചു എന്നതാണ് ഈ ദുരിതകാലം നൽകിയ ഒരു വലിയ സംഭാവന. ഈ കാലത്താണ് സീറോ മലബാർ സഭ ഒരു മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായി ഉയർത്തപ്പെട്ടതും, സഭാ പരമായ അറിവുകൾ ഉള്ള ചെറുപ്പക്കാരുടെ വർധിച്ച സാന്നിധ്യവും അഭിപ്രായങ്ങളും പുതിയ ഒരു ചിന്ത കാതോലിക്കാരായ പ്രവാസികളിൽ ഉണർത്തി. സ്വന്തം മക്കളെ സ്വന്തം പാരമ്പര്യത്തിൽ വളർത്താനുള്ള തീഷ്ണത എല്ലാറ്റിനു ഉപരിയായി പ്രവാസികളുടെ ഉള്ളിൽ ജ്വലിച്ചു തുടങ്ങി. ഓർത്തഡോക്സ്, യാക്കോബായ , മാർത്തോമാ തുടങ്ങിയ സഭകൾ എല്ലാം ഇവിടെ തങ്ങളുടെ ആളുകളെ സംഘടിപ്പിച്ചു പ്രവർത്തനം ശക്തമാക്കി. 1994ൽ തന്നെ കുവൈറ്റിലെ മലങ്കര കത്തോലിക്കരുടെ സംഘടന (KMRM) നിലവിൽ വന്നു.
ഈ പശ്ചാത്തലത്തിലാണ് കുവൈറ്റിൽ സേവനം ചെയ്തിരുന്ന മലയാളി വൈദികനെ ചുറ്റിപ്പറ്റി വളർന്നുവന്ന ഒരു വിഭാഗത്തിന്റെ താന്പോരിമ കത്തോലിക്കാ ദേവാലയുമായി ബന്ധപ്പെട്ടു മലയാളികളായ വിശ്വാസികളുടെ ഇടയിൽ അസ്വസ്ഥതകൾ ഉയർത്തി തുടങ്ങിയത്…. കുവൈറ്റ് കത്തോലിക്ക ദേവാലയത്തിലും മലയാളി കത്തോലിക്കാ സംഘടനയിലും ഉണ്ടായ ഈ അഭിപ്രായ വ്യത്യാസങ്ങൾ പുതിയൊരു തുടക്കത്തിന് കളമൊരുക്കി. മലയാളി കത്തോലിക്കാ സംഘടനയുടെ തിരഞ്ഞെടുപ്പിനെ തുടർന്ന് അഭിപ്രായ വ്യെത്യാസങ്ങൾ രൂക്ഷമായി. ഭൂരിപക്ഷ അഭിപ്രായം- ക്രിസ്തീയ മൂല്യങ്ങൾ എന്നിവ തമസ്കരിക്കപ്പെട്ടു.
1995 ഒക്ടോബർ 6 വെള്ളി, സാൽമിയയിൽ ശ്രീ ജേക്കബ് ജോർജ് പൈനാടത്തിന്റെ ഭവന ത്തിൽ കുവൈറ്റിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 18 സീറോ മലബാർ സഭാംഗ ങ്ങൾ ഒന്നിച്ചു ചേർന്ന്, സഭാമക്കളുടെ, ആദ്ധ്യാത്മികവും, സാമൂഹികവും സാംസ്കാ രികവുമായ ഉന്നമനം ലക്ഷ്യമാക്കി സീറോ മലബാർ കൾച്ചറൽ അസോസിയേഷന് രൂപം നല്കാൻ തീരുമാനിച്ചു.
ഈ യോഗത്തിൽ പങ്കെടുത്ത 18 ആളുകൾ സംഘടനയുടെ ഫൗണ്ടർ മെമ്പർമാർ എന്ന പേരിൽ ആദരിക്കപ്പെടുന്നു. അവരുടെ പേരുവിവരം ചുവടെ ചേർക്കുന്നു.
1 ജേക്കബ് ജോർജ് പൈനാടത്ത്
2 തോമസ് മാത്യു കുട്ടംപേരൂർ
3 തോമസ് മാത്യു കൂട്ടുമ്മേൽ
4 തോമസ് മണവാളൻ
5 ജോസഫ് മാത്യു കൂട്ടുമ്മേൽ
6 സണ്ണി ജോസ് വലിയതുമാലിൽ
7 ജോസഫ് കുര്യാക്കോസ് പാനായിൽ
8 കുരിയൻ ചാക്കോ സ്രാമ്പിക്കൽ
9 സൈജു മാത്യു മുളകുപാടം
10 കെ എം ചെറിയാൻ
11 സി കെ കുര്യൻ
12 ഫിലിപ്പ് ദേവസ്യ
13 ജോ മേനാച്ചേരി
14 കുര്യൻ ജോസഫ്
15 ചാക്കോ സി ജെ
16 വിൻസെന്റ് കെ തോമസ്
17 തോമസ് പേട്ട
18 ടോബി അലക്സ് ചവറ
Treasurer: Mr. Thomas Mathew Koottummel
എല്ലാ എതിർപ്പുകളെയും, പരസ്യമായുള്ള ശിക്ഷണ നടപടികളെയും ഒക്കെ മറികടന്നു ആദ്യ വര്ഷം തന്നെ 766 അംഗങ്ങളെ ഈ ബാന്നറിന് കീഴിൽ അണിനിരത്താൻ കഴിഞ്ഞു എന്നത് വലിയ ഒരു നേട്ടമായിരുന്നു